ചിത്രമെഴുതാന്‍
നോക്കുമ്പോൾ
ചുവരുണ്ടായിരുന്നില്ല...
പൂമുഖപ്പടിയിലനാഥമായി,
പാഴായ്‌പ്പോയ കരിക്കട്ട
ചുവരുണ്ടായിരുന്നില്ല...
പൂമുഖപ്പടിയിലനാഥമായി,
പാഴായ്‌പ്പോയ കരിക്കട്ട
............................................
മെത്തയില്‍ കയറ്റിക്കിടത്തുമ്പോള്‍
താരാട്ട് വേണമെന്നട്ട,
ചുടല വരെയെന്നാരുപറഞ്ഞു?
ചൊട്ടയിലെ ശീലം കിടക്കവരെ...
............................................
വൃത്തമില്ലാതെയെഴുതിയ
ഗദ്യകവിതയായിരുന്നവള്‍,
നടുവില്‍ വരയിട്ടിടയിൽ
വാക്കുമുറിക്കേണ്ടതിനാല്‍
............................................
ഉഷ്ണമാപിനി നോക്കി വൈദ്യന്‍
അന്തംവിട്ടു കുറിച്ചു,
പ്രണയപ്പനിയൊരു രോഗമല്ല,
സമയദോഷത്തിന്‍ ലക്ഷണം മാത്രം